ReLook: Arappatta Kettiya Gramathil

Mammootty in Arappatta Kettiya Gramathil
മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയേക്കുറിച്ച് ലിയോൺസ് എഴുതുന്നു. 1986-ൽ പുറത്തിറങ്ങിയ ഈ സിനിമയെക്കുറിച്ചുളള ആസ്വാദനങ്ങൾ കമന്റ് ചെയ്യാൻ എല്ലാവർക്കും സ്വാഗതം.
സഖറിയ, ഗോപി, ബിലാല്‍, ജോസഫ് (യഥാക്രമം മമ്മൂട്ടി, നെടുമുടി വേണു, അശോകൻ, രാമചന്ദ്രൻ) എന്നിവര്‍ ഒരു രാത്രിയില്‍ കാബറെയും മദ്യവുമായി ബാറില്‍ കൂടുമ്പോൾ തുടങ്ങുന്ന കഥ അടുത്ത 24 മണിക്കൂറിനുള്ളില്‍ അരങ്ങേറുന്ന സംഭവങ്ങളിലൂടെ പറഞ്ഞു തീര്‍ക്കുന്നു. നാലു പേരും കൂടി, മാളുവമ്മയുടെ വീട് എന്ന് അറിയപ്പെടുന്ന വേശ്യാലയത്തിലേക്ക് ജോസഫിന്റെ കാറില്‍ തിരിക്കുകയാണ്. ഇടയ്‌ക്കു വച്ച് വഴക്കിട്ടു തിരിച്ചു പോകുന്ന ജോസഫിനെ വെല്ലുവിളിച്ച്, മറ്റു രണ്ടു പേരെയും കൂട്ടി സഖറിയ യാത്ര തുടരുന്നു. കൃത്യമായി വീടറിയില്ലെങ്കിലും അവർ ലക്ഷ്യത്തിലെത്തുന്നു. കളിച്ചു കൊണ്ടിരിക്കുന്ന കുറെ കുട്ടികളെയും എന്തോ കുത്തിക്കുറിച്ചു കൊണ്ടിരിക്കുന്ന ഒരാളെയുമാണ് കയറിച്ചെല്ലുമ്പോൾ അവർ കാണുന്നത്. അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട മൂവർസംഘം ആ വലിയ തറവാടിന്റെ മുകള്‍ നിലയിലേക്ക് കയറി ചെല്ലുന്നു. അവിടെ കണ്ട ഊമയും ബധിരയുമായ ഒരു പെൺകുട്ടിയിൽ നിന്ന് ഉദ്ദേശിച്ച വീട് അതു തന്നെയാണെന്ന് ഉറപ്പാക്കിയ അവര്‍ക്കരികിലേക്ക് ദേവകി (ഉണ്ണിമേരി) എത്തുന്നു. പുതുതായി എത്തിയ ഗൗരിക്കുട്ടി എന്ന പെണ്‍കുട്ടിയുമായി മാളുവമ്മ (സുകുമാരി) പുറത്തു പോയിരിക്കുകയാണെന്നും അല്പനേരത്തിനകം തിരിച്ചു വരുമെന്നും അറിയിക്കുന്നു. അന്ന് അവിടെത്തന്നെ തങ്ങാം എന്ന് തീരുമാനിച്ച മൂന്നു പേരെയും മാളുവമ്മയുടെ മകന്‍ ഭാസി (ജഗതി ശ്രീകുമാർ) ‘മുസ്ലിങ്ങള്‍ ആക്രമിക്കാന്‍ വരുന്നുണ്ട്, വേഗം രക്ഷപെട്ടോ’ എന്ന മുന്നറിയിപ്പ് നല്‍കി പുറത്തേക്കു വിടുന്നു. പകച്ചു പോയ മൂവരും തിരിച്ചു പോകാന്‍ ഇറങ്ങിയെങ്കിലും വഴിയില്‍ ഒരു കൂട്ടം നാട്ടുകാർ അവരെ വളഞ്ഞ് തിരിച്ച് ആ വീട്ടിലേക്കു തന്നെ മടക്കുന്നു. രണ്ടു സമുദായ നേതാക്കന്മാർ തമ്മിൽ ഗൗരിക്കുട്ടിയെ ചൊല്ലിയുണ്ടാക്കിയ വഴക്കാണ് ഇപ്പോള്‍ പൊട്ടി പുറപ്പെട്ടിരിക്കുന്ന ലഹളയ്‌ക്ക് കാരണമെന്നും അവള്‍ അവിടെ വഞ്ചിതയായി എത്തി ചേര്‍ന്നതാണെന്നും മനസ്സിലാക്കിയ ബിലാല്‍ ഗൗരിയെ രക്ഷിക്കാന്‍ തീരുമാനിക്കുന്നു. ആദ്യം എതിര്‍ത്തെങ്കിലും സഖറിയ അവനെ പിന്താങ്ങുന്നു. അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അവരെ കാത്തിരുന്നത്.
തന്റെ ഭൂരിഭാഗം ചിത്രങ്ങളില് നിന്നും വ്യത്യസ്തമായി ഇതിലെ ഓരോ നടീനടന്മാരെയും തിരഞ്ഞെടുക്കുന്നതില് ശ്രദ്ധ പുലര്ത്തിയിട്ടുണ്ട് പത്മരാജന്. അത് പോലെ തന്നെ കഥാപാത്രരൂപകല്പനയിലും. ഏച്ചു കെട്ടിയ ആദ്യത്തെ കുറച്ചു മിനിറ്റുകള്‍ ഒഴിവാക്കിയാല്‍ ഈ സിനിമ ഏതൊരു തുടക്കക്കാരനും പാഠപുസ്തകമാക്കാം.
സഖറിയയും ബിലാലും ഗോപിയും മാളുവമ്മയുടെ വീട്ടില്‍ എത്തുന്നതു വരെയുള്ള ഭാഗങ്ങള്‍ ആ കാലഘട്ടത്തില്‍ ഇറങ്ങിയിട്ടുള്ള ഭൂരിഭാഗം മലയാളസിനിമകളിലേയും പോലെ അതിഭാവുകത്വമുള്ളതും അസ്വാഭാവികവും ആകുമ്പോള്‍, ശേഷം ഭാഗങ്ങളില്‍ പി പത്മരാജന്‍ എന്ന സംവിധായകന്റെ കൈവഴക്കവും പ്രതിഭയും ജ്വലിച്ചു നില്‍ക്കുന്നത് അനുഭവിച്ചറിയാം. അവിടുന്ന് മുതല്‍ വിലയിരുത്താനാണ് എനിക്കിഷ്ടം. (ഈ സിനിമയില്‍ എനിക്ക് ഇഷ്ടപ്പെടാത്ത സീനുകളും കഥാപാത്രങ്ങളും ഒഴിവാക്കിയാല്‍ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന പത്മരാജന്റെ തന്നെ കഥയായി!) അന്നുവരെ (ഇന്നും!) കണ്ടിട്ടില്ലാത്ത ഒരു കഥ തികച്ചും വ്യത്യസ്തമായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ കൃത്യമായി ഒരു നായകനെയോ വില്ലനെയോ ചൂണ്ടിക്കാണിക്കാതെ, ജീവിതത്തിന്റെ അവസ്ഥകള്‍ എങ്ങനെ ആളുകളിലെ നന്മയും തിന്മയും പുറത്തെത്തിക്കുന്നു എന്നാണ് ചിത്രീകരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായി സഖറിയ, ഗോപി, ബിലാല്‍ എന്നിവരണെങ്കിലും ഇത് മാളുവമ്മയുടെയും മകന്‍ ഭാസിയുടെയും കഥയാണെന്ന് പറയേണ്ടി വരും; പ്രത്യേകിച്ചും മാളുവമ്മയുടെ. ഒറ്റ നോട്ടത്തില്‍ ദുഷ്‌ടയാണെന്നു തോന്നിക്കുമെങ്കിലും ദുഷ്ടത്തരങ്ങളുടെ കേന്ദ്രമാക്കാതെ, സാധാരണയായി എല്ലാവരിലും കാണുന്ന പോലെ ഒരല്പം നന്മ ഒളിച്ചിരിപ്പുണ്ടോ എന്ന് തോന്നിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങളും ശ്രദ്ധാപൂർവം ഇണക്കി ചേര്‍ത്തിരിക്കുന്നു ഈ കഥാപാത്രത്തിൽ.
മാളുവമ്മയുടെ മകന്‍ ഭാസ്‌കരമേനോനായി വന്ന ജഗതി ഒരിടത്തുപോലും പാളിച്ച പറ്റാതെ തന്റെ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്തി. രാത്രിയില്‍, ‘നിന്നോട് അവിടെ ഇരിക്കാനാ പറഞ്ഞത് ‘ എന്ന മാളുവമ്മയുടെ ആജ്ഞയ്‌ക്കു ശേഷം കുത്ത് കൊണ്ട് വീഴുന്നത് വരെയുള്ള സീനുകള്‍ ആരെയും ജഗതിയുടെ ആരാധകരാക്കും. മൂപ്പനായി വന്ന കുഞ്ഞാണ്ടി, നാരായണന്‍ ആയി വന്ന അച്ചന്‍കുഞ്ഞ് എന്നിവരും തങ്ങളുടെ വേഷം മികച്ചതാക്കി.
മറ്റൊരു പ്രധാന കഥാപാത്രം ഗ്രാമമാണ്. പുഴയും തരിശായ വയലേലകളും എല്ലാമുള്ള നാട്ടിന്‍പുറം. പക്ഷേ, ‘ലോകാ സമസ്താ സുഖിനോ ഭവന്തുഃ’ ജപിക്കുന്ന മുത്തശ്ശിമാരോ കഠിനാധ്വാനികളും നന്മ മാത്രം പുലര്‍ത്തുന്നവരുമായ നാട്ടുകാരോ ഇല്ല. ഇവിടെയുള്ളവര്‍ അല്പം തിണ്ണമിടുക്കും താന്തോന്നിത്തരവും കൈമുതലായുള്ളവരാണ്. വീണ്ടും വീണ്ടും കാണുമ്പോളും നൊസ്റ്റാൾജിയ ഉണര്‍ത്തിവിടുന്നു ഈ ചിത്രത്തിന്റെ പുറം കാഴ്ചകൾ.
ഒരു കഥ പറയുമ്പോള്‍ സ്വാഭാവികമായും പറയുന്നയാളുടെ ചുറ്റുപാടുകളും ജീവിതാവസ്ഥകളും അതിൽ സ്വാധീനം ചെലുത്താവുന്നതാണ്. അത് സിനിമയോ നോവലോ കവിതയോ എന്തു തന്നെയായാലും. സമൂഹത്തിന്റെ പുഴുക്കുത്തുകളെ പൊതിഞ്ഞു വയ്‌ക്കാതെ, സര്‍വഗുണ സമ്പന്നരായ ഒരു സമൂഹത്തിന്റെ കഥ എന്ന സ്ഥിരം കെണിയില്‍ വീഴാതെ, മനുഷ്യന്റെ എല്ലാ മുഖങ്ങളെയും കാണിച്ചു തരുന്നതാകണം ഒരു നല്ല കലാരൂപം. പക്ഷേ, പ്രതിഭാധനനായ ഒരു കലാകാരന്‍ തന്റെ ചിത്രങ്ങള്‍ക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ഇങ്ങനെ വ്യഭിചാരവും അഗമ്യഗമനവും തീരെ സാധാരണയായ കാര്യങ്ങളായി കാണുന്നത് നിരാശാജനകമാണ്. (എങ്കിലും, ചില ഇളവുകള്‍ പത്മരാജൻ തന്റെ നായകന്മാര്‍ക്ക് കൊടുക്കുന്നുണ്ട്: തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സഖറിയായും കൂട്ടിക്കൊടുക്കും, പക്ഷേ വ്യഭിചരിക്കില്ല!)
എഴുത്തുകാരന്‍ എന്ന നിലയില്‍ പത്മരാജന്‍ ഒരു തികഞ്ഞ കലാകാരന്‍ ആയിരുന്നു. പക്ഷേ, സംവിധായകനെന്ന നിലയിൽ വാണിജ്യാവശ്യങ്ങൾക്ക് വഴങ്ങി ചെയ്യേണ്ടി വന്ന നീക്കുപോക്കുകൾ എപ്പോഴും ഒരു കല്ല് കടി തന്നെയാണ്. ഒരു പക്ഷേ, അദ്ദേഹത്തിന്റെ അവസാന ചിത്രത്തില്‍ വരെ എഴുത്തുകാരന്‍ സംവിധായകനെ ജയിച്ചു കാണും. അല്ലെങ്കില്‍ ചിലപ്പോള്‍ തിരക്കഥാകൃത്ത് വിഭാവനം ചെയ്‌ത നിലയിലേക്കുയരാന്‍ ആ സംവിധായകന് കഴിഞ്ഞില്ല എന്നാവാം. അപ്പോഴും ആ സംവിധായകന്റെ പ്രതിഭ ഉയര്‍ത്തികാണിക്കുന്ന പല ചിത്രങ്ങളില്‍ ഒന്നായി അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ നിൽക്കുന്നു.
| Leonz

ചെയ്ത കഥാപാത്രങ്ങളില്‍ ഏതെങ്കിലും വീണ്ടും ചെയ്യുവാന്‍ ആഗ്രഹമുണ്ടോ അന്ന് ചോദിച്ചപ്പോള്‍ ഇന്ത്യ ടുഡേ യോട് മമ്മൂട്ടി പറഞ്ഞ്ഹത് സക്കറിയയെ ഇനിയും അവതരിപ്പികണം എന്നാണ്. ആകാശം ഇടിഞ്ഞു വീണാലും കുലുങ്ങാത്തവന്‍ എന്നാണ് മമ്മൂട്ടി തന്റെ കഥാപാത്രത്തെ പറ്റി പറഞ്ഞത് .
മമ്മൂട്ടി യെ പോലും ഇപ്പോഴും ഭ്രമിപ്പിക്കുന്ന കഥാപാത്രം ആയിരുന്നു അത്. പക്ഷെ ജയകൃഷ്ണനെ പോലെ സക്കറിയ എവിടെയും ചര്‍ച്ച ചെയ്യപെടുന്നത് അതികം കണ്ടിട്ടില്ല. രഞ്ജിത് ഇത് റീമേക് ചെയ്യും ഏന് കേട്ടിരുന്നു. പിന്നെ എന്ത് സംഭവിച്ചു അന്നറിയില്ല. ഒരു പക്ഷെ ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊരു സിനിമ എടുക്കാന്‍ ഉള്ള ധൈര്യം എല്ലാവര്ക്കും ഉണ്ടാകണം എന്നില്ലല്ലോ.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് വിശദമായി പറയാമായിരുന്നു. കാരണം ഈ സിനിമയുടെ നായകന്‍ വിഷയം തന്നെയാണ്.
leonz ആദ്യമേ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ. നന്നായിരിക്കുന്നു റിവ്യൂ. വെറുതെ കഥ പറഞ്ഞു വെക്കുന്നതിനു പകരം ഈ പടത്തെ നന്നായി തന്നെ വിശകലനം ചെയ്തിരിക്കുന്നു. പദ്മരാജന്‍ എന്നാ സംവിധായകനെയും, തിരകഥ കൃതിനെയും കുറിച്ചുള്ള നിങ്ങളുടെ നിരീക്ഷണം വളരെ ശരിയാണ്. ഒരിടത്തൊരു ഫയല്‍വാന്‍ പോലെ കള്ളന്‍ പവിത്രന്‍ പോലെ അദ്ധേഹത്തിന്റെ സംവിധാന പ്രതിഭ നന്നയി ജ്വലിച്ച ഒരു പടം തന്നെയാണ് അരപട്ട കെട്ടിയ ഗ്രാമത്തില്‍. അത് വരെ കാണാത്ത, ഇത് വരെ കാണാത്ത, ആരും കൈവെക്കാന്‍ മടിക്കുന്ന ഒരു പ്രമേയം സിനിമയാക്കിയ അദ്ദേഹം ഈ സിനിമയില്‍ കമേര്‍ഷ്യല്‍ കോമ്പ്രമൈസിന് ശ്രമിച്ചു എന്ന് എനിക്ക് തോനിയില്ല. പദ്മരാജന്‍ തന്റെ ആദ്യകാല പടങ്ങള്‍ ഒക്കെ സാമ്പത്തിക വിജയം എന്നാ ലക്‌ഷ്യം വെച്ചല്ല ചെയ്തിരുന്നത് എന്നാണു എനിക്ക് തോനിയത്. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, അരപട്ട കെട്ടിയ ഗ്രാമത്തില്‍ ഒക്കെ ഉദാഹരണങ്ങള്‍ ആണ്. ഈ ഒരു കഥ തെരെഞ്ഞെടുതപോള്‍ തന്നെ അദ്ദേഹത്തിന് ഇതൊരു വിജയം ആവില്ല എന്ന് ഉറപ്പു ഉണ്ടായിരുന്നിരിക്കണം. നമ്മുടെ സമൂഹത്തിനു ഒരിക്കലും ദഹിക്കാത്ത ഒരു വിഷയം തന്നെയാണല്ലോ ഇത്. അത് കൊണ്ട് സാമ്പത്തിക വിജയം അദ്ദേഹം ലക്‌ഷ്യം വെച്ചിരുന്നു എന്ന് തോനുന്നില്ല..
ഈ പടത്തിലെ സക്കറിയയെ എനിക്കിഷ്ട്ടമായി. മമ്മുട്ടി തകര്‍പ്പന്‍ പ്രകടനം കഴവെച്ചു എന്ന് എനിക്ക് തോന്നിയ ഒരു കഥാപാത്രമാണ് സക്കറിയാ. പിന്നീടു പൌരുഷത്തിന്റെ പ്രതീകമായി നമ്മള്‍ ഉയര്‍ത്തിക്കാട്ടിയ പല മമ്മുട്ടി കഥാപാത്രങ്ങളും ഈ സക്കറിയയുടെ ഒരു പടി താഴെയേ നില്‍കൂ..അത്രക്കും ഉജ്വലം..പിനീട് ജഗതിയുടെ ഭാസി..leonz പറഞ്ഞ ആ ഒരൊറ്റ സീന്‍ മതി അദ്ധേഹത്തിന്റെ പ്രതിഭ വെളിവാക്കാന്‍..നിന്നോട് അവിടെ ഇരിക്കാനാ പറഞ്ഞത് ‘ എന്ന മാളുവമ്മയുടെ ആജ്ഞയ്‌ക്കു ശേഷം കുത്ത് കൊണ്ട് വീഴുന്നത് വരെയുള്ള ആ സീനുകള്‍ ഉജ്വലം എന്നെ പറയേണ്ടൂ. ആ സീനുകളില്‍ അദ്ധേഹത്തിന്റെ മുഖത്ത് പ്രതിഫലിക്കുന്ന ഭാവങ്ങള്‍ അമ്മയുടെ ആജ്ഹ കേട്ട് നില്‍കേണ്ടി വരുന്നതിലെ നിസഹായതയും പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാനുള്ള ജിജ്ഞാസയും ഒട്ടും ക്ഷമ ഇല്ലാത്ത ആ ഭാവവും ഒക്കെ എന്ത് മനോഹരം ആക്കി അദ്ദേഹം. മാളുവമ്മ സുകുമാരിയുടെ കയ്യില്‍ ഭദ്രം..പ്രതിഭാക്കൊതുള്ള പ്രകടനം നടത്താന്‍ ഉള്ള വേഷം ഒന്നും കിട്ടിയില്ല നെടുമുടിക്ക്..
ഒരു പോതുസമൂഹതിലെ ഭിന്നസ്വഭാവക്കാരായ ആളുകളെ ഒരു പരിധി വരെ കാണിച്ചു തനിട്ടുന്ദ് പദ്മരാജന്‍..സല്ഗുന്ന സമ്പന്നര്‍ അല്ല എല്ലാ ആളുകള്‍ എന്നും അവരില്ലേ നല്ല വശവും. ആരും സ്പര്‍ശിക്കാന്‍ ഇഷ്ട്ടപെടാത്ത ഇരുണ്ട വശങ്ങളും എല്ലാം അദ്ദേഹം നന്നായി തന്നെ വരച്ചു കട്ടിയിടുന്ദ്. ധാരാളം..അദ്ദേഹം വ്യഭിചാരം ഒരു സാധാരണ കാര്യം ആയികണ്ട് എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയുന്നില്ല..സമൂഹത്തിലെ ഈ പറയുന്ന ഡാര്‍ക്ക് സൈഡില്‍ ഇതെല്ലം ഇല്ലേ? സമൂഹത്തില്‍ അന്തസായി നടക്കുന്നവരില്‍ പലരും ഇതെല്ലം ചെയ്യുന്നവര്‍ അല്ലെ? സമൂഹത്തില്‍ വലിയ നിലയും വിലയും കത്ത് സൂക്ഷിച്ചു കൊണ്ട് ഇത്തരം തെണ്ടിതരങ്ങള്‍ ഒക്കെ ചെയ്തു മാന്യന്മാര്‍ ആയി നടക്കുന്ന എത്രയോ പേരെ നമ്മുക്ക് കാണാന്‍ കഴിയും. നമ്മുടെ സമൂഹ വ്യ്വസ്ഥിതിക്കനുസരിച്ചു അത് മൂടി വെച്ച് ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. സിനിമ എന്നാ മാധ്യമതില്ലോടെ അതൊക്കെ തുറന്നു കാണിച്ചു അങ്ങനനെയെ ഞാനതിനെ കാണുന്നുള്ളൂ..
ഈയൊരു പോയിന്റ് ഒഴികെ തങ്ങള്‍ പദ്മരാജന്‍ എന്നാ സംവിധായകനെയും തിരകഥകൃതിനെയും നോക്കികണ്ടത് എനിക്കിഷ്ടമായി..നല്ല ഭാഷ..well done ..
leonz
യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയ ഒരു ആസ്വാദനം..പലരും പറയാന്‍ മടിച്ചത് വിളിച്ചു പറയാനുള്ള ആ തനെടതിനിരിക്കട്ടെ ഒരു പൊന്‍തൂവല്‍.. പക്ഷെ താങ്കള്‍ അരപട്ട കെട്ടിയ ഗ്രാമത്തിന്റെ ആസ്വാദനം പകുതി മാത്രം എഴുതിയ പോലെ തോനുന്നു. ആഴത്തില്‍ ചര്‍ച്ച ചെയ്യപെടെണ്ട ഒരു ചിത്രം ആയിരുന്നു ഇത്. പദ്മരാജനെ കുറിച്ച് പറയുന്നതില്‍ കൂടുതല്‍ ഈ ചിത്രത്തെ കുറിച്ചല്ലേ പറയേണ്ടി ഇരുന്നത് ? സുകുമാരിയുടെ ഏറ്റവും മികച്ച ഒരു കഥാപാത്രം ആണ് മളുവമ്മ..ജഗതിയും മംമുട്ടിയുമൊക്കെ കഥാപാത്രം ആയി ജീവികുഗ ആയിരുന്നു.
അധമ വികരങ്ങലെക്കള്‍ കൂടുതല്‍ സമൂഹം തരാം താഴ്ത്തി കാണുന്ന ചിലരുടെ നന്മ നിറഞ്ഞ മനസും പ്രവര്‍ത്തിയും കാണിച്ചു തരുന്ന ഒരു സോദ്ദേശ ചിത്രം ആയാണ് എനിക്ക് തോനിയത്. അശോകന്റെ കഥാപാത്രവും നെടുമുടിയുടെ കുക്കുവിനോടുള്ള ഇഷ്ടവും തുടങ്ങി അരപട്ട കെട്ടിയ ഗ്രാമ വാസികളുടെ മനസിലെ നന്മ വരെ ഒരു ദിവസത്തെ കഥയിലൂടെ നാം കണ്ടു . ഒന്നിനെയും പെടികാത്ത സക്കറിയ mammottikku എന്നും അഭിമാനികാവുന്ന ഒരു കഥാപാത്രം ആണ്. പച്ചപ്പില്ലാത്ത ഒരു ഗ്രമാതിന്ടെ മലിനമായ നിറങ്ങളും മനങ്ങളും സമുദായ സന്ഘര്‍ഷവുമൊക്കെ ഇന്നും പലയിടത്തും പ്രസക്തം ആണ്. സമുടയിഖ സംഘര്‍ഷം ഇങ്ങിനെയും സംഭവിക്കാം എന്ന് വരച്ചു കാണിച്ച പദ്മരാജന്‍ പലരുടെയും മുഖം മൂടി വലിച്ചു keerukayalle ചെയ്തിരികുന്നത്.
കഥ മുഴുവനായും പറയാത്തത് കൊണ്ടാണോ എന്നറിയില്ല മൊത്തത്തില്‍ ഒരു അപൂര്‍ണത. എന്നാലും മോശമല്ലാത്ത റിവ്യൂ.
അരപ്പട്ട എന്ന വാക്ക് ഈ സിനിമയില്‍ ഉപയോഗിച്ചത് തന്നെ വര്‍ഗ്ഗീയ അധിക്ഷേപത്തിന്റെ ഭാഗമായി കാണുന്ന വമ്പന്മാര്‍ ഉള്ള ഈ കാലഘട്ടത്തില്‍ (ഇവരെ അതിവായനക്കാര്‍ എന്നോ അമിതാബച്ഛന്മാര്‍ എന്നോ ഒക്കെ ആണ് വിളിക്കാറ്) ഇങ്ങനെ ഒരു സിനിമ എടുക്കാം എന്നു ചിന്തിക്കുന്നത് തന്നെ പാപം.
മാളു അമ്മയും സുലെമാനും കൂടെ വീടിനു പുരതോട്ടിറങ്ങുന്ന സീനില്‍ ബില്‍ഡിംഗ് പണിതത്ന്റെ ശിലസ്മരകം കാണാന്‍ സാധിക്കും. പഴയ തറവാടാണ് ഉദേശിച്ചത് എന്നാലും ഗസ്റ്റ് ഹൌസ് ഗസ്റ്റ് ഹൌസ് തന്നെ. അമേടുരിസം എന്നല്ലേ ഇതന് പറയാന്‍ പറ്റൂ.
അല്പം വൈകിയാണെങ്കിലും ഈ ആസ്വാദനം കണ്ടത്തില്‍ ഏറെ സന്തോഷം. അഭിനന്ദനങ്ങള്‍! ഈ പടത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമായിരുന്നു. കാസ്റ്റിംഗ് ഉഗ്രനാണ് ഈ പടത്തില്‍. മമ്മൂട്ടിയെ കുറിച്ചും, അശോകനെ കുറിച്ചും കൂടുതല്‍ പരാമര്ശിക്കാമായിരുന്നു. എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ട്ടപെട്ട ഒരു സിനിമയാണ് ഇത്.
Where I can I buy CD?
പക്ഷേ, സംവിധായകനെന്ന നിലയിൽ വാണിജ്യാവശ്യങ്ങൾക്ക് വഴങ്ങി ചെയ്യേണ്ടി വന്ന നീക്കുപോക്കുകൾ എപ്പോഴും ഒരു കല്ല് കടി തന്നെയാണ്.
Ethu turannu parayan kanicha Tandetatinu erikkate oru oscar!!
@s
അതെയതെ ഞാനും അത് ശ്രദ്ധിച്ചിരുന്നു..തീര്‍ച്ചയായും അതൊരു തെറ്റ് തന്നെ..പക്ഷെ നല്ല ഒരു ചലച്ചിത്ര അസ്വധനതിനിടയില്‍ മറക്കവുനതല്ലേ ഉള്ളു ആ തെറ്റ്..തങ്ങളുടെ നിരീക്ഷണ പാടവത്തിനു ഇരിക്കട്ടെ ഒരു റെഡ് സല്യൂട്ട്..
എല്ലാവര്ക്കും നന്ദി .. കുറേക്കൂടി വിവരിച്ചു എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ ജി മെയിലിലെ translator എന്തോ ചില കാരണങ്ങളാല്‍ ഇവിടെ work ചെയ്യുന്നില്ല, പകരം കണ്ടെത്തിയ പുതിയ സംവിധാനത്തില്‍ പകുതി വാക്കുകളും ശരിയായി വരുന്നുമില്ല . അപ്പോള്‍ വാക്കുകള്‍ പലതും പലവട്ടം മാറ്റേണ്ടി വന്നു , അതിന്റെ ഒരു frustration കൊണ്ടാണ് വൈകിയതും തീരെ കുറഞ്ഞു പോയതും. പിന്നെ ഭാഷ ഇത്രയെങ്കിലും നന്നായതിനു എഡിറ്റര്‍ ക്ക് കടപ്പാട്
ഗൂഗിള്‍ അല്ലാതെ വേറെ ഏതെങ്കിലും translator അറിയാമെങ്കില്‍ ദയവായി ലിങ്ക് തരൂ. കുറവ് നമുക്ക് കംമെന്റ്സിലൂടെ തീര്‍ക്കാം .
This is a fantastic movie that dissects into the male ego and its tragic vanity. Tarantinoyude Reservoir Dogs varunnathinu munpe malayalathil Padmarajan rachicha oru kiddu padam. This is my favourites of all Padmarajan movies.
വളരെ നല്ല റിവ്യൂ…പക്ഷെ ഇത്തിരി കൂടി വിപുലമാക്കായിരുന്നു. പ്രതേയ്കിച്ചു പത്മരാജന്റെ പ്രിയപ്പെട്ട ഒരു സിനിമ ആയിരുന്നു ഇത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ –
ഏറ്റവുമധികം പരാമര്‍ശിക്കേണ്ടത് സുകുമാരിയുടെ മാളുവമ്മയെ തന്നെയാണ്. മാളുവമ്മയെ കേന്ദ്രമാക്കി ഒരു ആസ്വാദനമാണ് കുറെക്കൂടി നീതിപൂര്‍വ്വകമായിട്ടുള്ളത്. പദ്മരാജന്‍ തന്റെ നായര്‍ മാടമ്പിത്തരം തന്റെ സിനിമകളില്‍ ആവേശിപ്പിച്ചിരുന്നു എന്നു പദ്മരാജന്റെ സിനിമകളെ അതിവായിക്കുന്നവര്‍ ഒരു പക്ഷെ മാളുവമ്മയെ കണ്ടു കാണില്ല. കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലെ ആദ്യപാദത്തിലുമെല്ലാം ചില നായര്‍ തറവാടുകളിലെങ്കിലും നില നിന്നിരുന്ന സംബന്ധവും അതുമായി ബന്ധപ്പെട്ട് കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും തമ്മിലുള്ള പാരാസ്പര്യം ഈ സിനിമയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .മാളുക്കുട്ടിയമ്മ തന്റെ “കുട്ടികളെ “ വെച്ചു ചെയ്യുന്ന ഏര്‍പ്പാട് വലിയ പാതകമാണെന്നോ അപമാനമാണെന്നോ കരുതുന്നില്ല എന്നു മാത്രമല്ല പട്ടണത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ അവിടേക്കു വരുന്നതില്‍ അവര്‍ അഭിമാനിക്കുക കൂടി ചെയ്യുന്നു . അതു നമ്പൂതിരി സമുദായാംഗങ്ങള്‍ നായര്‍ തറവാടുകളില്‍ വന്നു സംബന്ധം ചെയ്യുന്നതിനെ അഭിമാനത്തോടെ കരുതിയിരുന്ന ഒരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് .
കഥാപാത്ര രൂപീകരണത്തില്‍ തന്നെ ഈയൊരു കാര്യത്തെ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . മാളുക്കുട്ടിയമ്മയാണ് കുടുംബത്തിലെ അധികാര കേന്ദ്രം. ഭര്‍ത്താവ് നിസ്സഹയാനും കുടുംബത്തിലെ ഒരു കാര്യത്തിലും ഇടപെടാത്ത ഒരാളും. മകനായ ഭാസി [ജഗതി ] തറവാട്ടു വീട്ടില്‍ താമസിക്കുന്നില്ല എന്നു തന്നെയല്ല, ഭാര്യവീട്ടിലാണ് താമസം. കൂടാതെ കുടുംബത്തിലെ കാര്യങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഭാസിക്കില്ല . ഭര്‍ത്താവ് എന്ന പുരുഷപ്രജയുടെ നിസ്സഹായതയും അത്തരമൊരു ദായക്രമത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു. അതേ കാലത്തു തന്നെ നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന സംബന്ധമെന്ന ഏര്‍പ്പാടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് മാളുക്കുട്ടിയമ്മയും കുട്ട്യോളും കുറ്റബോധമില്ലാതെ തന്നെ അതിഥികളെ സ്വീകരിക്കുന്നതും അതു ഉപജീവനമായി കൊണ്ട് നടക്കുന്നതും. ഇത്രയും കാര്യങ്ങള്‍ യാതൊരു വ്യാഖ്യാനങ്ങളുമില്ലാതെ തന്നെ ആദ്യ കാഴ്ചയില്‍ പ്രകടമാണ്. എന്നിട്ടൂം സ്വസമുദായത്തെ കരി വാരിത്തേച്ചതായി ഒരു അപഖ്യാതിയില്‍ പദ്മരാജന്‍ പെട്ടില്ല എന്നത് പദ്മരാജനിലെ എഴുത്തുകാരന്റെ സത്യ സന്ധത കൊണ്ടാണ്. സമൂഹത്തില്‍ നില നില്‍ക്കുന്നതിന്റെ പരിച്ഛേദമാണ് യഥാര്‍ത്ഥ കല – അതു വ്യാഖ്യാനിക്കപ്പെടുന്ന രീതി കാല്പനികമാകാം, യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകാം, അതു കലാകാരന്റെ സ്വാതന്ത്ര്യമാണ് .
ഉള്ള സത്യം പറയാമല്ലോ ഇതിന്റെ ക്ലൈമാക്സ് എനിക്ക് അത്രയ്ക്ക് ഇഷ്ടപെട്ടില്ല. ഒരു abrupt ending പോലെ തോന്നി. പ്രഗല്‍ഭ സംവിധായകനായ ഷാജി എന്‍ കരുണ്‍ ആണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . മാളു അമ്മയെ തന്മയത്തോടെ അവതിരിപ്പിച്ച സുകുമാരിക്ക് അക്കൊല്ലം ഏറ്റവും നല്ല സഹ നടിക്കുള്ള സംസ്ഥാന / ക്രിടിക് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. [എന്ത് കൊണ്ടാണ് മുഖ്യ നടിക്കുള്ള അവാര്‍ഡ് കിട്ടാതെ പോയത് ?]
പത്മരാജന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ രംഗങ്ങള്‍ ഇതിലുണ്ട്. പ്രത്യേകിച്ച് ആ മൂവര്‍ സംഘം എത്തുന്ന ഗ്രാമം. അവരോടൊപ്പം നമ്മള്‍ പ്രേക്ഷകരെയും അതേ ഉദ്വേഗതോട് കൂടി കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പെണ്‍കുട്ടിക്ക് വേണ്ടി അരപ്പട്ട കെട്ടി കാവല്‍ നില്‍ക്കുന്ന ഒരു ഗ്രാമം. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന പേര് തന്നെ എന്ത് കാവ്യാത്മകം ആണ് അല്ലേ ? അഭിനയിച്ചിരിക്കുന്ന എല്ലാവരുടെയും പ്രകടനം അതി ഗംഭീരം. പശ്ചാത്തലം സെക്സ് ആണെങ്കിലും ഒരു സീനില്‍ പോലും നഗ്നത പ്രദര്‍ശിപ്പിക്കാതെ കയ്യടക്കത്തോടെ ആണ് അദ്ദേഹം ഈ കഥ പറഞ്ഞിരിക്കുന്നത്. പത്മരാജന്റെ ഓരോ ചിത്രങ്ങള്‍ വീണ്ടും കാണുംതോറും അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം തിരിച്ചറിയുന്നു. പത്മരാജന്റെ ഒരു personal favourite ആയിരുന്നു ഈ ചിത്രം. പണ്ടെങ്ങോ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കു. ആ സ്മരണക്കു മുന്നില്‍ ആദരാജ്ഞലികള്‍.
വളരെ നല്ല വാക്കുകള്‍. ഇതുവരെ ഇതു കാണാന്‍ പറ്റിയിട്ടില്ല. DVD നോക്കിയിട് കിട്ടിയില്ല. ഇതു വായിച്ചതിനു ശേഷം ഡൌണ്‍ലോഡ് ചെയ്തു തുടങ്ങി..
Your analysis is deep, the language is refined, and the initiative for a ‘punarvayayana’ at this point of time is relevant.
One surprising fact is in 1986, other than Arappatta kettiya gramathil three more films were realeased viz Desadanakkili, Karyilakkattupole, & Namukku parkkan and each one can be considered as masterpieces. And among all these Arappatta kettiya gramathil may the less acclaimed one, possibly because the social situation prevailed almost two decades back was not receptive enough to accept a brothel as a inevitable social evil especially in a village scenario or it can be also because of the inability to find any aesthetic value in it while viewing it through a mainframe lens. In this era of ‘vanibham’ we are able to see it in its real perspective and that itself shows that Padmarajan’s prathibha was far ahead of his time.
“തന്റെ ഭൂരിഭാഗം ചിത്രങ്ങളില് നിന്നും വ്യത്യസ്തമായി ഇതിലെ ഓരോ നടീനടന്മാരെയും തിരഞ്ഞെടുക്കുന്നതില് ശ്രദ്ധ പുലര്ത്തിയിട്ടുണ്ട് പത്മരാജന്. അത് പോലെ തന്നെ കഥാപാത്രരൂപകല്പനയിലും.” I totally disagree with this generalist statement. I believe his aptitude in the selection of actors was extremely good.. do you really feel like sumalatha as clara, suhasini as alice, jagathi as thakara, Nithish bharadwaj as gandharvan, suresh gopi as narendran etc. were not apt?
I think a characterwise analysis also will be meaningful other than the general statements like ‘neethi pularthiyittudu’,mikachathayittundu etc.etc. Also the village itself is like a character which adds to the uniqueness of the entire work.
Then the comments posted are also very good, informative and indepth.
Long back when I saw the film I felt sakkariya as a promising character. But I myself justified it thinking that it was a out of the admiration to Mammotty. Feeling glad that Ranjith had plan to make it . it is a new information for me.. and feels nashtabodham too .. because from the short story ‘Leela’ published in Mathrubhumi weekly I guess it is a similar theme he is planning for his next project.
In total it is a Good attempt…keep it up
@ leonz
Please visit this link
http://about.indulekha.com/2011/03/02/post-comments-malayalam/
// പിന്നെ ഭാഷ ഇത്രയെങ്കിലും നന്നായതിനു എഡിറ്റര്‍ ക്ക് കടപ്പാട് //
ഇവിടെ ഈ reLook ല്‍ എല്ലാം തന്നെ വായനക്കാരെ വിസ്മയിപ്പിച്ച പലരുടെയും നല്ല സാഹിത്യം എഡിറ്ററുടെ contribution ആയിരുന്നുവോ ?
@leonz
അഭിനന്ദനങള്‍ സുഹൃത്തെ !!
@ ~ Jay ~
ഇടപെടലുകൾ വളരെ കുറച്ചു മാത്രം. വിസ്‌മയങ്ങൾ എല്ലാം തന്നെ എഴുത്തുകാരുടെ സ്വന്തം.
@ Fan.Ithinte CD Vaangikenda karyamonnummilla. Idakide ee cinema Kairali We Channel il varunnundu.
I have a feeling though not sure, that this movie was released late after its shoot was over. This movie keeps haunting me every time I see it for some unknown reasons. One thing is certain. The location has played a big part in making this film a memorable experience. It blends so well with the story.
മറ്റൊരു പ്രധാന കഥാപാത്രം ഗ്രാമമാണ്. പുഴയും തരിശായ വയലേലകളും എല്ലാമുള്ള നാട്ടിന്‍പുറം.Can some one tell me where this movie was made? I liked the visuals so much. In particular the meadow shots at the ending. I thought TOM Mangatt would have given some insights into this as he too had started a column about Padmarajan films. Unfortunately he stopped it midway.
ee cenemayil ninna rudrakshathinte katha vannittullathu…………………..
@Rajiv
ReLook പരമ്പര വന്നതു കൊണ്ട് ഒരു ചെറിയ ബ്രേക്ക് എടുത്തുവെന്നേയുള്ളൂ. അതിനു ശേഷം ടോം മങ്ങാട്ടിന്റെ column തുടരും.
@എഡിറ്റര്‍
thanks for the information. ഞാന്‍ കരുതി ടോം അത് നിര്‍ത്തി എന്ന്. എന്തായാലും അത് തുടരുക തന്നെ വേണം. നല്ലൊരു കോളം തന്നെ ആയിരുന്നു അത്. താങ്ക്സ് ടോം. താങ്ക്സ് മൂവി രാഗ.
@ Editor
Thanks for the info. Thought Tom had stopped that informative pieces which gave us insights into the making of Pappettan’s films.
\\“തന്റെ ഭൂരിഭാഗം ചിത്രങ്ങളില് നിന്നും വ്യത്യസ്തമായി ഇതിലെ ഓരോ നടീനടന്മാരെയും തിരഞ്ഞെടുക്കുന്നതില് ശ്രദ്ധ പുലര്ത്തിയിട്ടുണ്ട് പത്മരാജന്. അത് പോലെ തന്നെ കഥാപാത്രരൂപകല്പനയിലും.”//
യോജിക്കാന്‍ വിഷമം. ആ രാമചന്ദ്രന്‍ ഒരിക്കലും ഒരു നല്ല ചോയ്സ് ആയിരുന്നില്ല , ഒരു സിനിമയിലും. ഭയങ്കര കൃത്രിമമായ അഭിനയം . മമ്മുക്ക പക്ഷെ എത്ര നാച്ചുറല്‍ ആയി അഭിനയിച്ചു എന്ന് നോക്കുക. superb എന്നല്ലാതെ വാക്കില്ല. മാളുവമ്മ കലക്കി . അച്ഛന്‍ കുഞ്ഞിനേയും കുഞ്ഞാണ്ടിയെയും മറക്കാന്‍ ആവില്ല .കുറ്റം കണ്ടു പിടിക്കാന്‍ ആണെങ്കില്‍ , ഇത്തിരി അതി നാടകീയത തോന്നും പല രംഗങ്ങളിലും. പക്ഷെ ഇന്ന് ഇത് പോലൊരു വിഷയം തിരഞ്ഞെടുക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ എന്ന് കൂടി ഓര്‍ക്കുക. പക്ഷെ ഇന്നത്തെ പല സിനിമാക്കാരെയും പോലെ അഭിപ്രായ വോട്ടെടുപ്പ് നടത്തി സിനിമ എടുക്കേണ്ട ഗതികേട് പദ്മരാജന് അന്ന് ഇല്ലായിരുന്നല്ലോ.
@ Babu Alex
സുഹൃത്തേ, പത്മരാജന്‍ സിനിമകളിലെ ചെറിയ തെറ്റുകള്‍ ഒരു പ്രതിഭയില്‍ സ്വാഭാവികമായും ഉണ്ടാകുന്ന അലസതയാണ്.കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഇത്രയ്ക്ക് ശ്രദ്ധ അതിനു ശേഷം അദ്ദേഹം കാണിച്ചിട്ടുണ്ടോ? അദ്ദേഹം ഒരിക്കലും പ്രേക്ഷകര്‍ക്ക് വേണ്ടി ഒരു പ്രോജെക്ടും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. തന്നോട് തന്നെ കാണിച്ച സത്യസന്ധതയാണ് പത്മരാജന്‍ സിനിമകളിലെ ഇന്നും നിലനില്‍ക്കുന്ന സുഗന്ധം.( അവസാന ചിത്രങ്ങളിലെ ചെറിയ ചില നീക്ക് പോക്കുകള്‍ മറക്കുന്നില്ല)
പിന്നെ ഈ സിനിമയില്‍ മമ്മൂട്ടിക്ക് അത്ര മികച്ച റോള്‍ ഒന്നും അല്ല. ഇതില്‍ അദ്ധേഹത്തിന്റെ പ്രകടനത്തെ superb എന്ന് പറഞ്ഞാല്‍ പൊന്തന്‍മാട, വിധേയന്‍, അമരം, മതിലുകള്‍ തുടങ്ങി ഇങ്ങേ അറ്റം പലേരി മാണിക്യം വരെയുള്ളതിനെ എന്ത് വിളിക്കും? അതിനെക്കാള്‍ നന്നായ വേറെ ഒരുപാട് പേര്‍ ഉണ്ട് . ജഗതി, സുകുമാരി, അച്ചന്‍കുഞ്ഞ്,കുഞ്ഞാണ്ടി മുതാലയവര്‍ക്ക് പുറകിലെ വരൂ അദ്ദേഹം.
@ all
നിങ്ങളെ പത്മരാജന്‍ സിനിമകള്‍ മോഹിപ്പിചിട്ടുണ്ടെങ്കില്‍, nostalgic feelings ഉണര്‍ത്തി വിട്ടിട്ടുണ്ടെങ്കില്‍ ദയവായി അദ്ധേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കു. ഇത് വരെ ജാലകത്തിലൂടെയുള്ള ഒരെത്തി നോട്ടമായിരുന്നെന്നു അതോടെ മനസ്സിലാകും, വിശാലമായ ലോകം കാത്തിരിക്കുന്നു ! ഇപ്പോളും ഞാന്‍ വെറുതെ മോഹിച്ചു പോകുന്നു അദ്ദേഹം തിരക്കഥകള്‍ മാത്രമെഴുതി സംവിധാനം വേറെ ആരെയെങ്കിലും ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇനിയും എത്രയേറെ രചനകള്‍ നമുക്ക് ലഭിച്ചേനെ !!
ഒരു സാധാരണ പടം (Average) എന്നതിനും അപ്പുറം വാഴ്ത്തിപ്പാടാന്‍ ഒന്നും തന്നെ ഇത് കണ്ടപ്പോള്‍ തോന്നിയില്ല. ഒരു പഴയ തറവാട്, അവിടെ നടക്കുന്ന ചില അനാശാസ്യങ്ങള്‍, അതില്‍ പെട്ട് പോകുന്ന ഒരു നിഷ്കളംഗ ആയാ ഒരു പെണ്‍കുട്ടി. കുറെ സെന്റിമെന്റ്സ് സഹതാപം. അവസാനം കുറെ അടി പിടി വെട്ടു കുത്ത്. ഇതെല്ലാം കഴിഞ്ഞു അവള്‍ രക്ഷപ്പെടുന്നു അല്ലെങ്കില്‍ അവളെ രക്ഷപ്പെടുത്തുന്നു. ജഗതി, സുകുമാരി തുടങ്ങിയവര്‍ നന്നായി അഭിനയിച്ചിട്ടുണ്ട്.
@Leonz
//പ്രതിഭാധനനായ ഒരു കലാകാരന്‍ തന്റെ ചിത്രങ്ങള്‍ക്ക് വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും ഇങ്ങനെ വ്യഭിചാരവും അഗമ്യഗമനവും തീരെ സാധാരണയായ കാര്യങ്ങളായി കാണുന്നത് നിരാശാജനകമാണ്.//
അത് വാസ്തവം. അപ്രിയ സത്യം തുറന്നു പറഞ്ഞതിന് എന്റെ വക ഇരിയ്ക്കട്ടെ ഒരു പൊന്‍തൂവല്‍.
//ഈ സിനിമയില്‍ മമ്മൂട്ടിക്ക് അത്ര മികച്ച റോള്‍ ഒന്നും അല്ല. ഇതില്‍ അദ്ധേഹത്തിന്റെ പ്രകടനത്തെ superb എന്ന് പറഞ്ഞാല്‍//
യോജിയ്ക്കുന്നു 100 വട്ടം. ഇക്ക തന്റെ റോള് ഭംഗിയായി ചെയ്തെങ്കിലും outstanding അല്ലെങ്കില്‍ മികച്ചത് എന്നൊന്നും പറയാനുള്ള വകുപ്പൊന്നും ഇതില്‍ ഇല്ല. ഇക്ക സിനിമയില്‍ സജീവംയിട്ടു ആര് വര്‍ഷമേ ആവുന്നുള്ളൂ ഈ പടം വരുമ്പോള്‍. അന്നൊന്നും അദ്ധേഹത്തിന്റെ അഭിനയത്തില്‍ flexibility എന്നൊരു സംഭവത്തിന്റെ കുറവ് നല്ലവണ്ണം ഉണ്ടായിരുന്നു (പ്രത്യേകിച്ചും ലാലുമായി compare ചെയ്യുമ്പോള്‍). അതായത് ഓവര്‍ ആക്ടിംഗ് ഒന്നും ഇല്ലെങ്കിലും ചെറിയൊരു മസില് പിടിത്തം പലയിടത് പ്രകടമായിരുന്നു എന്ന് തന്നെ വേണം പറയാന്‍.
@Leonz~
ഒരാളുടെ അഭിനയം മെച്ചം ആണന്നു പറയേണ്ടത് അയാളുടെ കഥാപാത്രം നായകനോ, നായക തുല്യനോ, അഥവാ സിനിമയില്‍ ആദ്യാവസാന വേഷമാണോ എന്ന് ഒന്നും പരിഗണിച്ചല്ല. അയാള്‍ എത്ര സൂക്ഷ്മമായി തന്റെ ഭാഗം അഭിനയിച്ചു ഫലിപ്പിച്ചു എന്നതാണ് കാര്യം . ഒന്ന് കൂടി ആ സിനിമ കണ്ടു നോക്കൂ . ബാക്കി എല്ലാവരും ( രാമചന്ദ്രന്‍ ഒഴിച്ച് ) നല്ല performers ആയി എനിക്ക് തോന്നിയപ്പോള്‍ മമ്മുക്കയെ നല്ല artist എന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു . രണ്ടും തമ്മില്‍ ലേശം വ്യത്യാസം ഉണ്ട് എന്നാണ് എന്റെ എളിയ അഭിപ്രായം . പിന്നെ \\ പൊന്തന്‍മാട, വിധേയന്‍, അമരം, മതിലുകള്‍ തുടങ്ങി ഇങ്ങേ അറ്റം പലേരി മാണിക്യം വരെയുള്ളതിനെ // ഞാന്‍ പരിഗണിച്ചും ഇല്ല . കാരണം ഇവിടെ ആസ്വാദനം അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന ചിത്രത്തെ കുറിച്ചാണല്ലോ . പിന്നെ ജഗതി ഒക്കെ എത്ര നോക്കിയാലും സ്വതവേ ഉള്ള ജഗതിസം ഒരിക്കലും അദ്ദേഹത്തെ വിട്ടു പോവില്ല . അതിലൊക്കെ എത്രയോ മുകളില്‍ ആണ് അച്ചന്‍ കുഞ്ഞും മറ്റും.
ഞാന്‍ നേരത്തെ ഇവിടെ എവിടെയോ എഴുതിയതാണ് . ഒന്ന് കൂടി എഴുതുന്നു . ആശയം മൌലികമല്ല കേട്ടോ .എവിടെയോ വായിച്ചതാണ് . പക്ഷെ ആലോചിച്ചു നോക്കിയപ്പോ സത്യം എന്ന് തോന്നി .
What’s the difference between an artist & a performer?
There is a big difference between an artist and a performer.
The difference is that an artist is expressing something personal or
adds something from his inner self to his performance.
A performer just follows directions targeted to please audiences.
That’s not to say a performer can’t be talented, but it can’t be compared to a good artist.
@ മുകില്‍വര്‍ണ്ണന്‍ & Babu Alex
Thanks
it can also be the difference between talent and craftsmanship
@മുകില്‍വര്‍ണ്ണന്‍
\\അദ്ധേഹത്തിന്റെ അഭിനയത്തില്‍ flexibility എന്നൊരു സംഭവത്തിന്റെ കുറവ് നല്ലവണ്ണം ഉണ്ടായിരുന്നു (പ്രത്യേകിച്ചും ലാലുമായി compare ചെയ്യുമ്പോള്‍).//
ഈ flexibility എന്നതിന് താങ്കളുടെ നിഖണ്ടുവില്‍ ആമവാതം പിടിച്ചപോലെ സൈഡ് വലിവും ആയിട്ട് ” അയ്യോ പൊന്നെ, അവിടെ പ്രശ്നം, ഇവിടെ പ്രശ്നം, ആകെ മൊത്തം പ്രശ്നം ” എന്നും പറഞ്ഞു കോടിയ മോന്ത കൊണ്ട് കാണിക്കുന്ന കോനാക്രിതികള്‍ എന്നാണ് അര്‍ഥം. എങ്കില്‍ സമ്മതിക്കാം മമ്മുക്കക്ക് അതില്ല . നല്ല അഭിനയം എന്നത് എന്താണന്നു താങ്കള്‍ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു. അദ്ദേഹം കാസനോവ എന്ന് പറയുന്ന സാരോപദേശ ഗുണപാഠകഥയില്‍ ഒന്നും അഭിനയിചിട്ടില്ലല്ലോ മറ്റേ സംഭവം വരാന്‍ ( flexibility ).
@Babu Alex
ഇക്കയുടെ അഭിനയ മികവിനെ കുറിച്ച് ഇവിടെ ഒരുപാട് വായിട്ടലചിട്ടുള്ള ഒരാള്‍ ആണ് ഞാന്‍ എന്നത് താങ്കള്‍ക്കും അറിയാമല്ലോ. ഒരിയ്ക്കലും അദ്ധേഹത്തിന്റെ മികവിനെ കുറച്ചു കാണാന്‍ ശ്രമിച്ചിട്ടില്ല. പക്ഷെ അഭിനയത്തില്‍ അദ്ദേഹത്തിന് വഴങ്ങാന്‍ ബുദ്ധിമുട്ടുള്ള ചില സംഭവങ്ങള്‍ ഉള്ളതായി എനിയ്ക്ക് തോന്നിയിട്ടുണ്ട്. അത് തുറന്നു പറയുന്നതില്‍ എന്താണ് തെറ്റ്? അത് എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രം.
//ഈ flexibility എന്നതിന് താങ്കളുടെ നിഖണ്ടുവില്‍ ആമവാതം പിടിച്ചപോലെ സൈഡ് വലിവും ആയിട്ട് ” അയ്യോ പൊന്നെ, അവിടെ പ്രശ്നം, ഇവിടെ പ്രശ്നം, ആകെ മൊത്തം പ്രശ്നം ” എന്നും പറഞ്ഞു കോടിയ മോന്ത കൊണ്ട് കാണിക്കുന്ന കോനാക്രിതികള്‍ എന്നാണ് അര്‍ഥം. എങ്കില്‍ സമ്മതിക്കാം മമ്മുക്കക്ക് അതില്ല .//
ശ്രീമാന്‍ ബാബു സേട്ട്, ചിത്രം എന്നാ പടത്തിലെ “ദൂരെ കിഴക്കുദിയ്ക്കും” എന്നാ ആ ഗാനരംഗം ഒന്ന് കണ്ടു നോക്കൂ. അതില്‍ ലാലേട്ടന്റെ പെര്‍ഫോര്‍മന്‍സ് നോക്കൂ. എന്നിട്ട് തിരുത്തി എഴുതൂ flexibility എന്നതിന്റെ definition. ഇത് ഒരു ഉദാഹരണം മാത്രം. അങ്ങനെ ഒരുപാട് കിടക്കുന്നു വേറെ.
//അദ്ദേഹം കാസനോവ എന്ന് പറയുന്ന സാരോപദേശ ഗുണപാഠകഥയില്‍ ഒന്നും അഭിനയിചിട്ടില്ലല്ലോ മറ്റേ സംഭവം വരാന്‍ ( flexibility ). //
ഈ പടം നമ്മള്‍ രണ്ടു പേരും കണ്ടിട്ടില്ലല്ലോ. കണ്ടിട്ട് പോരെ ഗോധയിലെയ്ക്ക് ഇറങ്ങുന്നത്? ഇവിടെ വിഷയം “അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍” എന്നാ പടമാണ്. അത് കൊണ്ട് തന്നെ comparison വേണം എന്നുണ്ടെങ്കില്‍ അതെ കാലഘട്ടത്തില്‍ ഇറങ്ങിയ പടങ്ങളില്‍ ലാലേട്ടന്റെ performance കളുമായി താരതമ്യം ചെയ്യുന്നതല്ലേ അതിന്റെ ഒരു നീതി?
ഞാന്‍ കുറച്ചു കാലം മുമ്പ് അരപ്പട്ട കെട്ടിയ ഗ്രാമത്തിനു എഴുതിയ ഒരു റിവ്യൂ .. വെറുതെ ഇരുന്നോട്ടെ
പത്മരാജന്‍ രചിച്ചു സംവിധാനം ചെയ്ത ഒരു ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍. വെറും നാല്പത്തി അഞ്ചാമത്തെ വയസ്സില്‍ ഒരുപാടു കഥകള്‍ പറഞ്ഞു തീര്‍ത്തും ഒരു പാട് കഥകള്‍ പറയാതെ ബാക്കി വച്ചും നമ്മളെ വിട്ടു പോയ ആ ഗന്ധര്‍വനെ എന്തുകൊണ്ടാണ് ഇന്നും അനുവാചകന്‍ ഓര്‍ക്കുന്നത് ? അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തന്നെ ആ ചോദ്യത്തിനുള്ള മറുപടി. നാട്ടില്‍ പോയപ്പോ ഒരു കടയില്‍ നിന്നു അതിന്റെ ഒരു ഡി വി ഡി കിട്ടി. കുറച്ചു കാലമായി നോക്കി നടക്കുകയായിരുന്നു. ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ക്കായി ഈ കഥ പങ്കു വയ്ക്കാം എന്നു കരുതി.
ഒരു വിഷു തലേന്ന് രാത്രി ഒരു ബാറില്‍ ഒരു മേശക്കു ചുറ്റും ഇരിക്കുന്ന നാല് സുഹൃത്തുക്കളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. സക്കറിയ ( മമ്മൂട്ടി ), ഗോപി ( നെടുമുടി വേണു ), ഹിലാല്‍ ( അശോകന്‍ ), ജോസ് ( രാമചന്ദ്രന്‍ ). വിഷു തലേന്ന് പ്രമാണിച്ച് അവിടെ ഒരു കാബറെ നടക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള നര്‍മ സംഭാഷണങ്ങളിലൂടെ എല്ലാവരും സ്ത്രീ വിഷയത്തില്‍ അല്‍പം താല്പര്യം ഉള്ളവരാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാവും. ജോസ് ഒരു വന്‍ പണക്കാരന്‍ ആണ്. വേണു ഒരു വക്കീലും ഹിലാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ആണ്. ഹിലാല്‍ ആണ് സംഘത്തിലെ ഏറ്റവും ജൂനിയര്‍. സക്കറിയക്കു പ്രത്യേകിച്ചു പണി ഒന്നുമില്ല. വെറുതെ വെള്ളമടി മാത്രം. പെണ്‍ വിഷയത്തില്‍ പുള്ളിക്കു താല്പര്യം ഇല്ല. കാബറെ കണ്ടിട്ട് എല്ലാവരും ആ നര്‍ത്തകിയുടെ സൌന്ദര്യത്തെ പറ്റി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഒപ്പം കുറേച്ചെ ചെലുതുന്നുമുണ്ട്. ജോസ് ഒരു ഐഡിയ പറയുന്നു. അയാള്‍ക്ക് പരിചയമുള്ള ഒരു മാളുവമ്മ ( സുകുമാരി ) ഉണ്ട്. സ്വന്തം വീട്ടില്‍ നല്ല കിളുന്നു പെണ്‍കുട്ടികളെ വച്ചു ബിസിനെസ്സ് ചെയ്യുന്ന ഒരു സ്ത്രീ. ജോസിനോടൊപ്പം പണ്ടെങ്ങോ സക്കറിയ അവിടെ പോയിട്ടുണ്ട്. ഇപ്പൊ തന്നെ തിരിച്ചാല്‍ നമുക്ക് മാളുവമ്മയുടെ വീട്ടില്‍ പോകാം എന്നും നാളെ ഒന്നാംതരം വിഷുക്കണി കാണാം എന്നും ജോസ് ഒരു ഓഫര്‍ വയ്ക്കുന്നു . അതോടെ എല്ലാവര്‍ക്കും താല്പര്യമായി. ചാടി എഴുനേറ്റു റെഡി ആയപ്പോ എല്ലാവരുടെയും മുന്നില്‍ ജോസ് ഒരു നിബന്ധന വച്ചു. മാളു അമ്മയുടെ അടുത്ത് പുതിയതായി ഒരു ഗൌരിക്കുട്ടി വന്നിട്ടുണ്ടത്രേ. അവള്‍ തനിക്കുള്ളതായിരിക്കും. അവിടെ ചെന്നിട്ടു പിന്നെ അതിന്റെ പേരില്‍ ഒരു അടി ഉണ്ടാവരുതെന്നും. എല്ലാവരും സമ്മതിച്ചു. അങ്ങനെ യാത്ര തുടങ്ങി.
അടുത്തതായി നമ്മള്‍ കാണുന്നത് ഒരു പുഴയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ ആണ്. രാത്രി ക്ഷീണം കാരണം ജോസ് അവിടെ നിര്‍ത്തിയിട്ടു ഉറങ്ങി. ബാക്കി എല്ലാവരും നല്ല ഫിറ്റ് ആയിരുന്നത് കാരണം അവരൊന്നും അത് അറിഞ്ഞത് കൂടി ഇല്ല. എല്ലാവരോടും പെട്ടെന്ന് കാറില്‍ കയറാന്‍ ജോസ് ആവശ്യപ്പെടുന്നു. അല്‍പം അഹന്തയോടെയുള്ള ജോസിന്റെ സംസാരം സക്കറിയയെ ചൊടിപ്പിക്കുന്നു. അയാള്‍ കാറില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. ബാക്കിയുള്ളവരും സക്കറിയയെ അനുകൂലിക്കുന്നു. ജോസ് ദേഷ്യപ്പെട്ടു കാര്‍ വിട്ടു പോകുന്നു. എന്നാല്‍ ഇറങ്ങി തിരിച്ചിട്ടു വെറുതെയായല്ലോ എന്നു ഗോപി പരിതപിക്കുന്നു. വിഷമിക്കണ്ട എന്നും. നിങ്ങളെ ഞാന്‍ അവിടെ കൊണ്ട് പോകാം എന്നും സക്കറിയ ഉറപ്പു കൊടുക്കുന്നു.
ട്രെയിന്‍ പിടിച്ചു അവര്‍ അവിടെയെത്തിച്ചേര്‍ന്നു. ഒരുപാടു നടന്നിട്ട് വേണം മാളുവമ്മയുടെ വീട്ടിലെത്താന്‍. ഒരു കുന്നു കയറി ചെല്ലുമ്പോള്‍ അവര്‍ ഒരു ചെറിയ ചായക്കട കണ്ടു. അവിടെ ഇരിക്കുന്നവര്‍ പുതിയ അതിഥികളെ നോക്കി അര്‍ത്ഥ ഗര്‍ഭമായി ചില നോട്ടവും കമന്റുകളും ഒക്കെ പാസ്സാക്കുന്നുണ്ട് . അത് കണ്ടു അവര്‍ക്ക് ഒരു പന്തികേട് തോന്നാതിരുന്നില്ല. ഒടുവില്‍ അവര്‍ ആ വീട്ടിലെത്തി. മാളു അമ്മ അവിടെ ഇല്ലെങ്കിലും വേറെ ചിലര്‍ ഉണ്ടായിരുന്നു. ഉമ്മറത്ത് എന്തോ എഴുതികൊണ്ടിരിക്കുന്ന ഒരാള്‍. ഊമയായ ഒരു പെണ്‍കുട്ടി. അതി സുന്ദരി ആയ വേറൊരു പെണ്ണ് . കൂടാതെ ചില കുട്ടികളെയും അവര്‍ അവിടെ കണ്ടു. ഒരല്‍പം ദുരൂഹത തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷം. മാളു അമ്മ ഇപ്പൊ വരുമെന്നും അത് വരെ കാത്തിരിക്കൂ എന്നും ആ പെണ്‍കുട്ടി അവരോടു പറയുന്നു. പെട്ടെന്നാണ് ഒരാള്‍ അവിടേക്ക് ഓടി പാഞ്ഞു വന്നത്. എത്രയും പെട്ടെന്ന് രക്ഷപെട്ടോളാനും അല്ലെങ്കില്‍ ഇവിടെ ഇനിയും ചോര വീഴുമെന്നും അയാള്‍ അവരോടു പറയുന്നു.
മാളു അമ്മയുടെ മകന്‍ ഭാസി എന്നു പരിചയപ്പെടുത്തിയ ( ജഗതി അവതരിപ്പിക്കുന്നു ) അയാള്‍ അവിടെ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളെ പറ്റി ഒരു സൂചന നല്‍കുന്നു.അവിടെ ഇന്നലെ മുഴുവന്‍ വെട്ടും കുത്തും ആയിരുന്നുവെന്നും ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ രക്ഷപെടുക എന്നും അയാള്‍ പറഞ്ഞു. എന്നിട്ട് ഒരു നാട്ടിടവഴി കാണിച്ചു കൊടുക്കുന്നു. അത് വഴി മൂവരും രക്ഷപെടുന്നു. എന്നാല്‍ എന്തിനാണ് ഈ അക്രമം എന്നു അവര്‍ക്ക് പിടി കിട്ടുന്നില്ല. ആ വഴിയില്‍ കുറച്ചു കൂടി മുന്നോട്ടു പോയ അവരെ ചിലര്‍ ചേര്‍ന്നു തടയുന്നു. മുസ്ലിം വേഷ ധാരികള്‍ ആയ ചിലര്‍. അവരെ കണ്ടിട്ട് ഇനി ഇവിടെ വല്ല സമുദായ ലഹളയും ആണോ നടക്കുന്നതെന്ന് അവര്‍ സംശയിച്ചു. ആ അപരിചിതര്‍ ഇവരോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കുന്നു. എവിടേക്ക് വന്നതായാലും ജീവന്‍ വേണമെങ്കില്‍ മര്യാദക്ക് ആ കടയില്‍ കയറി ഇരിക്കാന്‍ അവര്‍ ആജ്ഞാപിക്കുന്നു. ഇപ്പോഴും അവര്‍ക്കോ അല്ലെങ്കില്‍ ഈ ചിത്രം കാണുന്നവര്‍ക്കോ എന്താണ് സംഭവിക്കുന്നതെന്ന് പിടി കിട്ടുന്നില്ല. മൂപ്പനോട് ചോദിച്ചിട്ട് ഇവരെ എന്ത് ചെയ്യണം എന്നു നോക്കാം എന്നു സംഘം തീരുമാനിക്കുന്നു.
പിന്നെ നമ്മള്‍ കാണുന്നത് മൂപ്പന്‍ ( കുഞ്ഞാണ്ടി ) എന്ന ആളിന്റെ വീടാണ്. ആ നാട്ടിലെ മാപ്പിളമാരുടെ നേതാവ് ആണ് മൂപ്പന്‍. ഗൌരിക്കുട്ടിയെ ചൊല്ലി ആണ് ഈ ലഹള എന്നു അപ്പോഴാണ് നമ്മള്‍ക്ക് പിടി കിട്ടുന്നത്. മാളു അമ്മയുടെ വീട്ടില്‍ വരുന്ന എല്ലാ പുതിയ പെണ്‍കുട്ടികളെയും ആദ്യം രുചി നോക്കുന്നത് മൂപ്പന്‍ ആണ് . എന്നാല്‍ ഗൌരിക്കുട്ടി ആരെയും തന്റെ ദേഹത്ത് തൊടാന്‍ അനുവദിക്കുന്നില്ല. അങ്ങനെ അവളെ മൂപ്പന്‍ അവിടെ പിടിച്ചു വച്ചിരിക്കുകയാണ് . മാളു അമ്മയുടെ ഭീഷണിക്കൊന്നും അവള്‍ വഴങ്ങുന്നില്ല. രണ്ടു ദിവസത്തേക്ക് ക്ഷമിക്കണം എന്നും അതിനുള്ളില്‍ താന്‍ അവളുടെ മനസ്സ് മാറ്റി കൊണ്ട് വരാം എന്നും മാളു അമ്മ മൂപ്പനെ ധരിപ്പിക്കുന്നു. ആ ഉറപ്പിന്മേല്‍ മൂപ്പന്‍ മാളു അമ്മയെയും ഗൌരിയും വിടുന്നു. പോകുന്ന വഴി ആ പിടിച്ചു വച്ചിരിക്കുന്ന മൂന്നു പേരെയും കൊണ്ട് പൊയ്ക്കോളാനും പറയുന്നു. അങ്ങനെ പോകുന്ന വഴി മൂന്നാളെയും കൂട്ടി മാളു അമ്മ വീട്ടിലേക്കു പോകുന്നു. നേരത്തെ കണ്ട വീടായിട്ടല്ല അപ്പോള്‍ അവര്‍ക്ക് തോന്നിയത്. എല്ലാവരും ആകെ റിലാക്സ്ഡ് ആയി. ഗോപി ആ ഊമ പെണ്‍കുട്ടിയെ ( സൂര്യ അവതിരിപ്പിക്കുന്നു ) കൂട്ടി ആഘോഷം തുടങ്ങുന്നു. സക്കറിയയും ഹിലാലും അതില്‍ നിന്നും വിട്ടു നിന്നു.
ഇതിനിടക്ക് ഹിലാല്‍ ഗൌരി കുട്ടിയെ കാണുന്നു. അവളെ കടന്നു പിടിക്കുന്ന ഹിലാലില്‍ നിന്നു കുതറി മാറിയ ഗൌരിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു. അമ്മയും അച്ഛനും ഇല്ലാത്ത തന്നെ മാളു അമ്മ ചതിച്ചു ഇവിടെ കൊണ്ട് വന്ന കഥ. ഇനി മൂപ്പന്‍ ഒന്ന് കൂടി വന്നാല്‍ അയാളെ താന്‍ കൊല്ലും എന്നു അവള്‍ ഉറപ്പിച്ചു പറയുന്നു. മാപ്പിളമാര്‍ മാത്രമല്ല..നാട്ടിലെ നായന്മാരുടെ ഒരു സംഘവും തന്റെ പിന്നാലെ ഉണ്ട് എന്നവള്‍ പറയുമ്പോഴാണ് ഒരു ഗ്രാമം മുഴുവന്‍ ഒരു പെണ്ണിന്റെ പേരില്‍ നീറി പുകയുന്നത് അവര്‍ക്ക് മനസ്സിലാകുന്നത് . ഗൌരിയുടെ കഥ കേട്ടു ഹിലാലിന്റെ മനസ്സലിയുന്നു. അവളെ താന്‍ രക്ഷിക്കട്ടെ എന്നു അയാള്‍ ഗൌരിക്കുട്ടിയോടു ചോദിക്കുന്നു. താനും ഒരു മാപ്പിള ആണെന്നും പക്ഷെ നിന്നെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കാം എന്നും അയാള്‍ അവള്‍ക്ക് ഉറപ്പു കൊടുക്കുന്നു.
ഈ പ്രശ്നം ഹിലാല്‍ ബാക്കിയുള്ളവരോട് ചര്‍ച്ച ചെയ്യുന്നു. എന്നാല്‍ സക്കറിയയും ഗോപിയും അവളെ രക്ഷപ്പെടുത്താനുള്ള പദ്ധതിയോട് അനുകൂലിക്കുന്നില്ല. പക്ഷെ ഹിലാലിന്റെ മനസ്സ് മാറുന്നില്ല. അയാള്‍ ഗൌരിയും കൂട്ടി പുറകു വശത്തെ ഒരു വഴിയിലൂടെ രക്ഷപെടുന്നു. എന്നാല്‍ അവരുടെ ഓട്ടം പുഴയുടെ തീരത്ത് അവസാനിക്കുന്നു. അവിടെ അവരെയും കാത്തു മാപ്പിള സംഘത്തിന്റെ നേതാവും ഭാസിയും ഉണ്ടായിരുന്നു. അവര്‍ ബലമായി രണ്ടു പേരെയും തിരിച്ചു വീട്ടിലെത്തിക്കുന്നു. മാളു അമ്മ ഇതറിഞ്ഞു ക്രുദ്ധ ആവുന്നു. അതോടൊപ്പം തന്നെ നായന്മാരുടെ നേതാവ് അയച്ച ഗുണ്ട നേതാവ് മാളു അമ്മയുടെ വീട്ടിലെത്തി അവരെ ഭീഷണിപ്പെടുത്തുന്നു. ആകെ സംഘര്‍ഷ പൂര്‍ണമായി അന്തരീക്ഷം. ഈ അവസരത്തില്‍ സക്കറിയ സ്വന്തം നിലപാട് മാറ്റുന്നു. അവളെ രക്ഷപെടുത്താന്‍ തന്റെ പിന്തുണ അയാള്‍ ഹിലാലിനെ അറിയിക്കുന്നു. അവിടെ അപ്പോള്‍ പുതിയ ഒരു അതിഥി എത്തുന്നു. ജോസ്. ഇതൊന്നും അറിയാതെ എത്തുന്ന ജോസ് ഉറക്കെ മാളു അമ്മയെ വിളിക്കുന്നു. ഇത് കേട്ടു രണ്ടു സംഘവും ചാടി വീഴുന്നു. വെട്ടും കുത്തും തുടങ്ങി. ഇതിനിടക്ക് ഹിലാല്‍ , സക്കറിയ , ഗോപി എന്നിവര്‍ ചേര്‍ന്നു ഗൌരിയും കൂടി രക്ഷപെടാന്‍ ശ്രമിക്കുന്നു. വെടി വയ്പ്പില്‍ സക്കറിയ കൊല്ലപ്പെടുന്നു. എന്നാല്‍ അത് മറ്റുള്ളവര്‍ അറിയുന്നില്ല. കുറേ ഓടിയ ശേഷം ഗോപി അത് തിരിച്ചറിയുന്നു. സക്കറിയയെ കാണാനില്ല എന്നു. ഹിലാലിനോടും ഗൌരിക്കുട്ടിയോടും എത്രയും പെട്ടെന്ന് ഇവിടുന്നു രക്ഷപെട്ടോളാന്‍ പറഞ്ഞിട്ട് ഗോപി തിരിച്ചോടുന്നു. ആ കുന്നുംപുറത്ത് കൊച്ചു വെളുപ്പാന്‍ കാലത്ത് സക്കറിയയെ തിരഞ്ഞു നടക്കുന്ന ഗോപിയുടെ ദ്രിശ്യത്തില്‍ ഈ ചിത്രം അവസാനിക്കുന്നു.
ഉള്ള സത്യം പറയാമല്ലോ ഇതിന്റെ ക്ലൈമാക്സ് എനിക്ക് അത്രയ്ക്ക് ഇഷ്ടപെട്ടില്ല. ഒരു abrupt ending പോലെ തോന്നി. പ്രഗല്‍ഭ സംവിധായകനായ ഷാജി എന്‍ കരുണ്‍ ആണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് . മാളു അമ്മയെ തന്മയത്തോടെ അവതിരിപ്പിച്ച സുകുമാരിക്ക് അക്കൊല്ലം ഏറ്റവും നല്ല സഹ നടിക്കുള്ള സംസ്ഥാന / ക്രിടിക് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. പത്മരാജന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ ഒട്ടേറെ രംഗങ്ങള്‍ ഇതിലുണ്ട്. പ്രത്യേകിച്ച് ആ മൂവര്‍ സംഘം എത്തുന്ന ഗ്രാമം. അവരോടൊപ്പം നമ്മള്‍ പ്രേക്ഷകരെയും അതേ ഉദ്വേഗതോട് കൂടി കൊണ്ട് പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു പെണ്‍കുട്ടിക്ക് വേണ്ടി അരപ്പട്ട കെട്ടി കാവല്‍ നില്‍ക്കുന്ന ഒരു ഗ്രാമം. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന പേര് തന്നെ എന്ത് കാവ്യാത്മകം ആണ് അല്ലേ ? അഭിനയിച്ചിരിക്കുന്ന എല്ലാവരുടെയും പ്രകടനം അതി ഗംഭീരം. പശ്ചാത്തലം സെക്സ് ആണെങ്കിലും ഒരു സീനില്‍ പോലും നഗ്നത പ്രദര്‍ശിപ്പിക്കാതെ കയ്യടക്കത്തോടെ ആണ് അദ്ദേഹം ഈ കഥ പറഞ്ഞിരിക്കുന്നത്. പത്മരാജന്റെ ഓരോ ചിത്രങ്ങള്‍ വീണ്ടും കാണുംതോറും അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം ദുശാസ്സനന്‍ തിരിച്ചറിയുന്നു. പത്മരാജന്റെ ഒരു personal favourite ആയിരുന്നു ഈ ചിത്രം. പണ്ടെങ്ങോ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചിരിക്കുന്നത് നോക്കു. ആ സ്മരണക്കു മുന്നില്‍ ആദരാജ്ഞലികള്‍.
@ Dussasanan
നിറഞ്ഞ കൌരവ സദസ്സിലേക്ക് രജസ്വലയായ ദ്രൌപദിയെ മുടിക്ക് കുത്തിപ്പിടിച്ചു വലിച്ചിഴച്ചു കൊണ്ടുവന്നു, അവളുടെ പുടവ വലിച്ചഴിച്ച ആ തെമ്മാടിയുടെ പേര് താങ്കള്‍ക്കൊട്ടും ചേരില്ല! പ്രത്യേകിച്ചും പത്മരാജന്റെ ഓരോ ചിത്രങ്ങള്‍ വീണ്ടും കാണുംതോറും അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം മനസ്സിലാക്കുന്ന ആളെന്ന നിലക്ക്!!!!
@Dussasanan
A good review! Congratulation for your effort.
@ Dussasanan
ഒരു തിരുത്ത്. അശോകന്റെ കഥാപാത്രത്തിന്റെ പേര് ഹിലാല്‍ അല്ല ബിലാല്‍ ആണ്, അത് പോലെ സഖറിയാ വെടിയേറ്റല്ലാലോ കുത്തുകൊണ്ടല്ലേ മരിക്കുന്നതു?
നന്നായിട്ടുണ്ട്, എല്ലാം വിശദം ആയി തന്നെ പറഞ്ഞല്ലോ, thanks
@ ambika
വിട്ടുകള ചേച്ചീ… ബഹുജനം പലവിധം എന്നല്ലേ?
@ ambika, February 8, 2012 • 11:22 am
ഒരു Dussasanan എന്ന് മാത്രമല്ല വേറെ പല വികട പേരുകളിലും ഇവിടെ പലരും പ്രക്ത്യക്ഷപ്പെടുന്നു. ചില പേരുകള്‍ ഇങ്ങനെ :-
ഇങ്ങനെ വികട നാമധേയും സ്വീകരിക്കുന്നതിലെ ചേതോവികാരം എന്തായിരിക്കും ?????????
@ Jay
- ചേതോവികാരം -
ചിലപ്പോള്‍ അതിലും വൃത്തികെട്ടതായിരിക്കും ഒറിജിനല്‍ പേര്
@jay
കാട്ടുപന്നി, കിടിലന്‍, കൊലവേരി മുതലായ പേരുകള്‍ ഒക്കെ ഇതില്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രകൃതന്‍, ചെലക്കാണ്ട് പോടാ, കൂപമാന്ദൂകം മുതലായ പേരുകളും ഇതില്‍ ഉണ്ടായിരുന്നോ. കഷ്ടം തന്നെ. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ ഷേക്ക്സ്പിയര്‍ പണ്ട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ടാവും ഇങ്ങനെ. മൈ നെയിം ഈസ് റെഡ് പേരുകാരന്‍ ഒരു ഒര്‍ഹാന്‍ പാമുക് റിടെര്‍ ആവാന്‍ വഴിയുണ്ട്.
@ Jay
ഞാന് ഇതൊക്കെ തന്നെയാണ് ഓര്‍ത്തത്. പുറത്തു പറയാന്‍ കൊള്ളാവുന്ന പേരാണെങ്കില്‍ അത് പറയുന്നതിലെ ബുദ്ധിമിട്ടു എന്താണെന്നു എനിക്ക് മനസ്സിലാവുന്നേയില്ല! കാട്ടുപന്നി, കൂപമാന്ടൂകം എന്നൊക്കെ ഒരാളെ എങ്ങിനെയാണ് അഭിസംബോധന ചെയ്യുന്നത്!!!
@ Leonz
സാധ്യത ഉണ്ട്!
@Leonz
അശോകന്റെ പേര് അതില്‍ ‘ഹിലാല്‍’ എന്ന് തന്നെ അല്ലേ???
അതിമനോഹരമായ എന്നൊന്നും പറയാനാവില്ലെങ്കിലും പദ്മരാജന്‍ സിനിമകളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നു തന്നെയാണീ ചിത്രം. ഈ സിനിമ വ്യത്യസ്തമാകുന്നത് അതിന്റെ കഥയും അത് പറയുന്ന രീതിയും കൊണ്ടാണ്. പിന്നെ മമ്മൂട്ടിയെക്കാളും ഈ ചിത്രത്തില്‍ തകര്‍ത്തത് ജഗതിയാണെന്നണെന്റെ പക്ഷം. അസാധ്യമായ അഭിനയമായിരുന്നു ജഗതിയുടേത്…!!
@ഗിരീഷ്
അങ്ങനെ തന്നെ അല്ലെ?ഹിലാല്‍ എന്ന് തന്നെ ആണെന്നാണ് എന്റെ ഓര്‍മ്മ..